Monday, November 30, 2009

തേ...‘ക്കടി’ മേക്കായപ്പോൾ

നാട്ടിലവധിക്കു പോയപ്പോൾ ഒന്ന് കാടനാവാൻ തീരുമാനിച്ചതാണ് ഒരു ആസ്ഥാന ബ്ലോഗ്ഗർ .കുഴപ്പങ്ങളുണ്ടാക്കാ ത്ത ,
പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ തപ്പി അതിലൊന്നും പെടാത്ത മാന്യന്മ്മാരായ അഞ്ചു യുവാക്കളോടൊപ്പം നായകൻ ബ്ലോഗറും..ടൂറീന്റെ
മാസ്റ്റർ പ്ലാൻ തയ്യാറാക്കി . എൻ എൻ പിള്ളയുടെ ചാരു കസേര.വിജയ രാഘവനോടു കടം വാങ്ങി..ജോസ്‌ പ്രകാശീന്റെ ആ താടീക്ക്‌ തീപറ്റിക്കുന്ന
ച്ചേ...ബീഡീക്കു തീ പറ്റിക്കുന്ന ഒരു യന്ത്രമുണ്ടല്ലോ..(ആ വായിൽ കടിച്ചു പിടിക്കുന്ന ഒരു സ്പൂൺ ഇല്ലേ..പണ്ടാറടങ്ങാൻ അതിന്റെ പേരു കിട്ടുന്നില്ല)
അതും കടിച്ചു പിടിച്ചു കസേരയിൽ ചാരിയിരുന്നു ഇരിക്കുമ്പോൾ ...കസേരയുടെ കോലിടാൻ പ്രത്യേകം ശ്രദ്ധിച്ചു..(പണ്ടൊരിക്കൽ കോലിടാതെ പോയതിന്റെ
അബദ്ധം ഇന്നും മൂട്ടിലുണ്ട്‌.....) "പിന്നേ....തേക്കടിയാണ് ലക്ഷ്യ സ്ഥാനം വഴിയേ പോകുന്ന പേണ്ണൂങ്ങളേ ..പെൺ കുട്ടികളേ..കാണുമ്പോൾ ..കടി തുടങ്ങുന്ന
വർ ഉണ്ടെങ്കിൽ അവർക്കിപ്പൊ ഗുഡ്‌ ബൈ പറയാം" നാട്ടിൽ നായകന്റെ ഇമേജ്‌ കീപ്പു ചെയ്യുന്നവരായിരിക്കണം...സഹയാത്രികർ എന്ന് നായകനും
നിർബന്ധ മുണ്ടായിരുന്നു. അതിനാൽ തന്നെ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് നായകൻ തന്റെ സഹയാത്രികരെ തിരഞ്ഞെടൂത്തത്‌.
നായകന്റെ ..യാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞ നാലു ഭാഗ്യവാന്മ്മാർ..അവർ ..തേക്കടിയുടെ മാപ്പിൽ...കൂലംങ്കഷമായ പരിശോധനകൾ
നടത്തി.ഇത്രേം..കഷ്ടപ്പെട്ട്‌..സൽസ്വഭാവികളായ തങ്ങളേ തിരഞ്ഞേടുത്ത നായകനോടുള്ള കടപ്പാട്‌ തീർക്കണ്ടെ.....അവർ ചോറുണ്ണാനും....കുളിക്കാനും ..പിന്നെ മധുര..
പാനീയങ്ങൾ കഴിക്കാനും ..ഉള്ള സ്ഥലങ്ങൾ പ്രത്യേകം പ്രത്യേകം മാർക്ക്‌ ചെയ്തു.

അങ്ങിനെ തേക്കടി ഓപ്പറേഷനുള്ള കമാന്റോ.. റെഡിയായി..കൂട്ടത്തിലൊരുത്തന്റെ ...വാഹനത്തിൽ..ആ ഐവർ സംഘം..യാത്ര തിരിച്ചു
ഇതു പോലൊരു യാത്ര..ചൈനീസ്‌ സഞ്ചാരികളായ ചൗജൂക്വാ,വങ്ങ്തായുവാൻ, മാഹുവാൻ....കൂടാതെ..പത്താം നൂറ്റാണ്ടിലെ മസൂദി. അൽബറൂണി. പതിമൂന്നാം
നൂറ്റാണ്ടിലെ റഷിയുദ്ദീൻ പതിനാലാം നൂറ്റാണ്ടിലെ ഇബനു ബത്തൂത്ത പതിനഞ്ചാൻ നൂറ്റാണ്ടിലെ അബ്ദുറസാക്ക്‌ തുടങ്ങിയവർ പോലും നടത്തിയിട്ടുണ്ടാകില്ല.
പ്രവാസിയായതു കൊണ്ടു തന്നെ തന്റെ സഹയാത്രികരുടെ സ്വഭാവത്തെ കുറീച്ചു കൂടുതൽ അന്വേഷിച്ചു പഠിച്ച ശേഷമാണ് നായകൻ ഈ യാത്രയ്ക്കൊരുമ്പെട്ടത്‌.
അതിനാൽ തികഞ്ഞ സുസ്മേര വദനനും ....പതിവിലും വിപരീതമായി ഏറെ വാചാലനായും ആയി കാണപ്പെട്ടു.

പോകുന്നതിനിടയിൽ.. ബീവറെജ്‌ മുത്തപ്പനെ ..ഒരു മയത്തിൽ തൊഴാനുള്ള അനുവാദം ..ഉണ്ടായിരുന്നു....2500 രൂപായ്ക്ക്‌ വ്ഴിപാടു കഴിച്ചു..
മൂന്ന് ഫുൾ തേങ്ങയും രണ്ടൂ ഹാഫ്‌ തേങ്ങായും ഉടച്ചു ..വീണ്ടും യാത്ര തുടങ്ങി...കമാന്റോകൾക്ക്‌ പ്രസാദം കണ്ടപ്പോൾ പൊറുതിയില്ലാതായി...അവർ മേജറൂടെ
ഓർഡറിനായി ..മത്തിച്ചട്ടിയടുത്തു വച്ച പൂച്ചയെ പ്പോലെ കാത്തിരുന്നു..വാഹനം പച്ചപ്പുകൾക്കുള്ളിലേക്ക്‌ പ്രവേശിച്ചു...ഒരു കമാന്റോ..തങ്ങൾ നേരത്തെ മാർക്കു
ചെയ്ത മാപ്പ്‌ എടുത്തു മുന്നിലിട്ടു..സ്റ്റോപ്പ്‌...ഡ്രൈവർ കമാന്റോ....ആഞ്ഞു ചവിട്ടി... ഗതികെട്ട ഒരു കമാന്റോ........മേജറോട്‌ ഉടക്കി ...സർ . ഞങ്ങളെ അറ്റാക്കിങ്ങിനു
സമ്മതിക്കണം.....ഇല്ലേൽ ..ഈ യുദ്ധത്തിൽ അങ്ങ്‌ പരാജയപ്പെടും...ഗത്യന്തരമില്ലതെ ഓടൂവിൽ മേജറുടെ ...ഓർഡർ എത്തി...സോഡാക്കുപ്പി മിസെയിൽ വിട്ടാണ് ആദ്യ പരീക്ഷണം തുടങ്ങിയത്‌...പിന്നെ പിന്നെ ..ആറ്റം ബോമ്പുകൾ ആയി പരീക്ഷണം.....കൈവിട്ടു പോയ ഓപ്പറേഷനെ.ഒരു വിധത്തിലാണ്. മേജർ
കയ്യിലൊതുക്കിയത്‌.അപ്പൊഴാണ് അവരെല്ലാം വെള്ളമടി ഓപ്പറേഷനിൽ പരം വീർ ചക്ര കിട്ടിയ ജവാന്മ്മാരാണേന്ന് മേജർ അറീയുന്നത്‌...അങ്ങിനെ തേക്കടി എന്ന
കേരളത്തിലേ ..ചരമ പ്രധാനവും മനോഹരവും ആയ ബുദ്ധിജീവി സങ്കേതത്തിൽ എത്തിച്ചേർന്നു..കവാടത്തിലെത്തും മുമ്പേതന്നെ ,,,ബീവറേജ്‌ മുത്തപ്പന്റെ അനുഗ്രഹം
വാരിക്കോരി ലഭിച്ചിരുന്നു ... നമ്മുടെ കമാന്റൊകൾക്ക്‌...ആയതിനാൽ തന്നെ ...വഴിയേ..പോയ പെണ്ണൂങ്ങളോടും കൊച്ചുങ്ങളോടൂം അവർക്ക്‌ എന്തെന്നില്ലത്ത വാത്സല്യ
മായിരുന്നു...തൊട്ടും തലോടിയും അവരെ ലാളിച്ചു,, ഇതിനൊന്നും കഴിയാത്തതിന്റെ അസൂയയിൽ മേജർ കമാന്റൊകളെ..ഈ മാർദ്ദവ കൃത്യത്തിൽ നിന്നും പിൻ തിരിപ്പി
ച്ചുകൊണ്ടിരുന്നു.

കൈലാസത്തിൽ വരെ പോയിട്ട്‌ ശിവനു രണ്ടു നാരങ്ങാ മുട്ടായി കൊടുക്കാതെ തിരിച്ചു വരികയോ....അതു പോലെ തേക്കടിയിൽ പോയിട്ട്‌.ബോട്ടിൽ
കേറാതിരുന്നാൽ മോശമല്ലേ ..അറ്റ്ലീസ്റ്റ്‌ അത്‌ മറയുമോ എന്നെങ്കിലും നോക്കാതെ...വന്നാൽ ...ഇത്രയും സമയത്തിനുള്ളീൽ തന്നെ കമാന്റൊകൾ ഹരം കേറീ
ഓപ്പറേഷൻ അവരുടെ നിയന്ത്രണത്തിലായിരുന്നു പാവം മേജർ..നാലു അജാന ബാഹുക്കളായ കമാന്റൊകളോട്‌ പിടീച്ചുനിൽക്കാനാകാതെ ..പരാജയം സമ്മതിച്ചു
കൂടെ കൊണ്ടു വന്ന ശൗര്യവും ജാഡയും ഗൾഫു കാരന്റെ പത്രാസ്സും ഒക്കെ മടക്കി വച്ച്‌..വെള്ളത്തിൽ വീണാൽ മാറാൻ കയ്യിൽ കരുത്തിയ ജട്ടിക്കുള്ളിൽ
ഓളിപ്പിച്ചു ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവരോടൊപ്പം നടന്നു.

ബോട്ടൊന്നു വാടകയ്ക്കെടുത്തു..ഡ്രൈവർ ഒരു കൊമ്പൻ മീശക്കാരൻ ..അയാളൂടെ മീശകണ്ടാൽ പണ്ട്‌ സമുദ്രത്തിലേക്കു താണുപോയ
ഭൂമിയെ ഇയാളാണ് മീശയുടെ തുമ്പിൽ കുത്തിയെടുത്ത്‌ ..അച്ചുതന്റെ ..ച്ചേ അചുതണ്ടിൽ എത്തിച്ചതു..എന്നു തേ‍ാന്നും.കമാന്റൊകൾക്ക്‌ അവനെ
നന്നായി ബോധിച്ചു..മുത്തപ്പന്റെ അനുഗ്രത്താൽ അവർ അയാളേ അടി മുടി ചൊറിഞ്ഞു അവന്റെ കൊമ്പൻ മീശയിൽ തൊട്ടപ്പോൾ അവൻ പ്രതികരിച്ചു..
മര്യാദയ്ക്കാണെങ്കിൽ ബോട്ടിൽ കയറിയാൽ മതി..കൊമ്പൻ മീശ അലറി......ഇക്കാര്യത്തിൽ മേജറുടെ വാക്കുകൾ കാന്റൊകൾ അനുസരിച്ചു.അച്ചടക്കത്തോടെ അവർ ബോട്ടിൽ കയറി
ബോട്ടുസ്റ്റാർട്ടായി ...തുടങ്ങി.. ...കുറെ കഴിഞ്ഞപ്പോൾ ബോട്ടിന്റെ മുകളിലെത്തെ തട്ടിൽകയറീനിന്നായി കമാന്റോ ഓപ്പറേഷൻ. മറ്റു ബോട്ടിലെ പെണ്ണുങ്ങളെ .
കാണൂമ്പോൾ . കമാന്റൊകൾ ഡീക്ഷ്ണറീയിൽ കാണാത്ത..തെറീകൾ ...പറഞ്ഞുതുടങ്ങി... ഒരു പക്ഷേ..വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പോലും കാണില്ല
ഈ തെറീകൾ......കൊളമ്പസ്സു പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കുറേ ഓമന പേരുകൾ നൽകി അവർ പെണ്ണുങ്ങളെ കുളിരണിയിച്ചു. നടുത്തടാകത്തിൽ ബോട്ടു
നിർത്തി ബോട്ടിന്റെ ഡ്രൈവർ പണി മുടക്കി...കൊമ്പൻ മീശ പഴയ ലാമട്ര ഓട്ടോറിഷ സ്റ്റാർട്ടായ പോലെ നിന്നു വിറച്ചു...കമാന്റോകൾ ...താഴെ ഇറങ്ങാതെ
ബോട്ടു ഒരടി മുന്നോട്ടു പോകില്ലെന്ന് സി. ഐ . ടി . യു ക്കാരൻ കൊമ്പൻ മീശ പറഞ്ഞു ..(ഐ എൻ ടി യു സി ക്കാരൻ ആണേങ്കിൽ അവരോട്‌ 500 രൂപ അധികം
വാങ്ങീ ആ ബോട്ടു തന്നെ അവർക്കു വിറ്റേനെ.) കലിതുള്ളീയ കമാന്റോകൾ ...മീശയുടെ മേൽ തീച്ചാമുണ്ടി കെട്ടിയാടി.....ഉയർന്ന കൊമ്പൻ മീശയിൽ അവർ
ഊഞ്ഞാലാടി..താഴ്ത്തിച്ചു..."സംഘട്ടനം ചെയ്തിവന്റെ മോന്തയെ കങ്കട്ടിനുട്ടവേണം തത്ത താതൈ"
ഉത്തര മലബാറീലെ പൂരക്കളിയുടെ വരികൾ അവിടെ ഉയർന്നു..." തന്തൈ താനൈ തന്തന തനനൈ."..അങ്ങിനെ തന്തക്കും തള്ളക്കും വിളിയും തുടങ്ങി..
ഒടുവിൽ ദുര്യോദനനെ കൊന്ന ഭീമനെപ്പോലെ . രാവണനെ കൊന്ന രാമനെപ്പോലെ.. ഭർത്താവിനെ കൊന്ന ഡോ. ഓമനയെ പ്പോലെ ...നീർക്കോലിയെ കൊന്ന
മമ്മായിലെ പ്പോലെ...കമാന്റൊകൾ ബോട്ടിൽ ആനന്ദനിർത്തം ചവിട്ടീ. ഓടുവിൽ തേക്കടി തടാകം നിന്തിത്തുടിച്ച്‌ അ മുത്തപ്പ നൗക കരക്കടൂത്തു.

ഇതിനിടയിൽ തന്നെ മറ്റു ബോട്ടിൽ യാത്രചെയ്ത പെണ്ണൂങ്ങളും കമന്റൊകളുടെ സ്നേഹ പരിലാളനകൾക്ക്‌ പാത്രീഭൂതരായി തീർന്ന
സ്തീകളും ..കമാന്റൊകളുടെ വീര പോരാട്ടത്തെ ..യുദ്ധരംഗത്തു നിന്നും തൽസമയം ..ടൂറീസം ഡിപ്പാർട്ട്‌ മെന്റിൽ ഇന്റ്യാ വിഷൻ ചാനലിന്റെ റീപ്പോർട്ടരെ വെല്ല്ലുന്ന
പ്രകടനത്തേ‍ാടെ നൽകിയതിനാൽ..നമ്മുടെ കമാന്റൊകൾക്ക്‌ ഫോറസ്റ്റ്‌ പോലീസ്‌ പ്രൗഡ ഗംഭീരമായ സ്വീകരണം തന്നെ നടത്തിയിരുന്നു...

കമാന്റോകൾക്ക്‌ സ്വീകരണം നൽക്കാൻ ഈ പീറപോലീസോ.... ഞങ്ങളുടെ പട്ടി വരും ..എന്നു പറഞ്ഞ്‌ കമാറ്റോകൾ ഒന്നൊന്നായി വെള്ളത്തിലേക്ക്‌ എടുത്തു
ചാടി ഇതെല്ലാം കണ്ടു നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാതെ നിഷ്ക്രിയനായി നിന്ന മേജറും ..(.ബോട്ടിൽ വച്ചു തന്നെ അയാൽ മൈനറായി മാറിയിരുന്നു)കായലിലേക്‌ ഏടുത്തു ചാടീ...നീന്തുന്നതിനിടയിൽ അയാൾ ജട്ടി ഒന്നൂടെ കരുത്തിയ കാര്യം ഓർമ്മിച്ചു. അപ്പോൾ തന്നെ അതെടുത്തു വച്ചു തന്ന പ്രിയതമയ്ക്ക്‌ പ്രത്യേക
അനുമോദനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
നീന്തി തുഴഞ്ഞു ഒരു വിധം ഓരൊരാളും ഒരു കരയ്ക്കെത്തി അപ്പൊഴേക്കും ഓടീച്ചിട്ടൂ സ്വീകരണം നൽക്കാൻ പോലീസു കാരും പിന്നാലെ എത്തിയിരുന്നു ..പോലീസുകാരുടെ ദേശ സ്നേഹം കണ്ട്‌ മേജർ അമ്പരന്നു. പരന്നോടീയ മൂന്നു കമാന്റൊകളെ പൊലീസു കാർ സ്വീകരിച്ചു. നേരെ ഓടീയ മേജർ ഒരു മരപൊത്തിൽ കയറി ഓളിച്ചു
അവിടെ നിന്നാൽ സ്വീകരണ പൊതുയോഗം നടക്കുന്ന സ്ഥലം വളരെ വ്യക്തമായി കാണാം..പച്ചപുല്ലു കണ്ട ജേഴ്സി പശുക്കളെ പ്പോലെ മൂന്നു കമാന്റോകളെ യും
ഫോറസ്റ്റു കാർ മേഞ്ഞു വിട്ടു....കൂട്ടത്തിലൊരു കമാന്റോ..വഴിതെറ്റി മേജറെ പ്പോലെ ഏവിടെയോ..അലയുന്നുണ്ട്‌.... മൂന്നുപേർക്കും പോലീസ്‌ അവരുടെ വാഹനത്തിൽ
തന്നെ യാത്ര അയപ്പിച്ചു ...(വീട്ടിലേക്കല്ലെന്നു മാത്രം) മേജർ മാത്രം കാട്ടിൽ ഒറ്റയ്ക്കായി ..അപ്പോൾ തന്നെ മോബെയിലിൽ വിളിച്ച്‌ അളിയൻ സുബൈദാറോട്‌ മുൻ കൂർ
ജാമ്യത്തിനുള്ള്‌ അപേക്ഷ്‌ സമർപ്പിക്കാനും അറിയിച്ചു. കൂടെ ശവസംസ്ക്കരത്തിനുള്ള്‌ ഏർപ്പാടൂകൾ ചെയ്യാനും നിർദ്ദേശം കൊടുത്തു.(കാരണം രാതിയായി തുടങ്ങിയിരിക്കുന്നു ..വനത്തില കയറീയ ആൾക്കാരേല്ലം പിരിഞ്ഞു പോകണം വന്യമൃഗങ്ങൾ ഇറങ്ങാൻ സമയമായി എന്ന് വനപാലകരുടെ മുന്നറിയിപ്പും.കിട്ടി. പിന്നെ മുൻ
കൂർ ജാമ്യം രക്ഷപ്പെട്ടാൽ എങ്ങിനെയും പോലീസ്‌ കേസ്സ്‌ ഉണ്ടാകും എന്നുറപ്പ്‌..കാരണം ആത്രയ്ക്കു വിശ്വസ്ഥരായവരെ ആണല്ലോ കൂടെ കൂട്ടിയത്‌ അവർ പോലീസിനോടു തന്റെ പേരും അഡ്രസ്സും പറയും എന്ന് വ്യക്തമായി അറീയാം)..അങ്ങിനെ ...ഉടുത്തിരുന്ന മുണ്ടും ഊരി കയ്യിൽ പിടിച്ചു ..പന്നികൾ പോകുന്ന ഊടു വഴികളിലൂടെ കാട്ടിലേക്ക്‌ മൂക്കു മുട്ടിയാൽ തിരിച്ചറീയാൻ പറ്റാത്തത്ര ഇരുട്ട്‌...നാഷണൽ ജിയോഗ്രഫിക്കൽ ചാനൽ തുറന്നപ്പോലെ ഡി ടി ഏസ്‌ ശബ്ദങ്ങൾ മേജറെ രോമാഞ്ച പുളകിതനാക്കി......അരയോളം ചതുപ്പിൽ പുതഞ്ഞ്‌ കിലോമീറ്ററുകളോളം കട്ടുമൃഗങ്ങളോടു കുശലം പറഞ്ഞ്‌...ഒരു വിധം റോഡു പീടിച്ചു ...പിന്നീട്‌ വീട്ടിലെത്തിയത് എങ്ങിനെ എന്ന് മേജർക്കോർമ്മയില്ല........

പിന്നെ ഒരിക്കലും മേജർ സഹയാത്രികർക്കായി ഓഡീഷൻ നടത്തിയിട്ടില്ല...പോകുമ്പോൾ ..ഒറ്റയ്ക്ക്‌ അല്ലെങ്കിൽ ജട്ടി എടൂത്തു വച്ചു തന്ന പ്രിയ പത്നീ സമേതനായി മാത്രം
അവൾ അന്ന ജട്ടി എടുത്തു വച്ചു തന്നില്ലെങ്കിൽ എന്തായുരുന്നേനെ സ്ഥിതി. പിന്നെ തേക്കടി എന്നു കേൾക്കുമ്പോൾ ..നമ്മുടെ ബ്ലോഗ്ഗർ,,,മേജർ പ്രവാസിക്ക്‌..ഒരു പാട്ടോർമ്മവരും "പാമ്പുകൾക്ക്‌ മാളമുണ്ട്‌ പറവകൾക്കാകാശമുണ്ട്‌ മനുഷ്യ പുത്രനു തലചായ്ക്കാൻ മണ്ണിലിടമില്ലാ.."..................................................................

1 comments:

VEERU said...

ഹി ഹി !!

Post a Comment

Ente postukal

നേടൂ?